തിരുവനന്തപുരത്തെ വിജയാഘോഷങ്ങൾക്ക് ശേഷം എറണാകുളത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രവർത്തകർ ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. അദ്ദേഹത്തെ ചുമലിലേറ്റിയാണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് ആനയിച്ചത്.
കൊച്ചി നഗരത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് നേതാവിനെ വരവേൽക്കാൻ എത്തിയത്. എന്നാൽ, റെയിൽവേ സ്റ്റേഷനിലുണ്ടായ അമിതമായ തിരക്കിനിടയിൽ ഒരാൾ കുഴഞ്ഞുവീഴുകയും സ്റ്റേഷനിലെ ഇൻഫർമേഷൻ കൗണ്ടറിലെ ഗ്ലാസുകൾക്കും പ്രവേശന കവാടത്തിലെ സ്കാനറുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

