PRAVASI

യുവജനങ്ങളുടെ ഭാവിയെ തകർക്കുന്നവരെ വെറുതെ വിടില്ല; കുറ്റക്കാർക്ക് അതിവേഗ കോടതികളിലൂടെ ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

Blog Image

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും, യുവജനങ്ങളുടെ ഭാവിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തി. നീറ്റ് ചോദ്യച്ചോർച്ച വിവാദത്തെ തുടർന്ന് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ സമരം ശക്തമായി തുടരുന്നതിനിടയാണ് പ്രധാനമന്ത്രിയുടെ ഈ പ്രതികരണം പുറത്തുവന്നത്. വിഷയത്തിൽ നരേന്ദ്ര മോദി പരസ്യമായി പ്രതികരിക്കുന്നത് ഇത് ആദ്യമായാണ്.

നേരത്തെ, എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലും നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിഷയം ചർച്ചയായിരുന്നു. ചോർച്ച പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതെ തടയേണ്ടത് രാജ്യത്തിന്റെ തന്നെ ഉത്തരവാദിത്തമാണെന്ന് യോഗത്തിൽ മോദി വ്യക്തമാക്കിയതായി കേന്ദ്ര മന്ത്രി കിരൺ റിജിജു അറിയിച്ചിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.