PRAVASI

ജന്തർ മന്തറിന് പിന്നാലെ കേരളത്തിലും പ്രക്ഷോഭം! തെരുവുകൾ കീഴടക്കി വിദ്യാർഥികൾ

Blog Image

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും പ്രതിഷേധം ആർത്തിരമ്പുന്നു. തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട്, കോട്ടയം, കോഴിക്കോട്, കൊച്ചി തുടങ്ങിയ പ്രമുഖ നഗരങ്ങളിലും പ്രതിഷേധം കനക്കുകയാണ്. കൊച്ചിയിൽ പൊലീസിന്റെ ടിയർ ഗ്യാസ് പ്രയോഗത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി കെ. സുധാകരൻ എം.പി ജന്തർ മന്തറിലെത്തി. സമരത്തെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കുകയും 16 മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, വിഷയം ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും കേസിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

എന്നാൽ, വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തത് നരേന്ദ്ര മോദിയാണെന്നും കുറ്റക്കാരെ അദ്ദേഹം സംരക്ഷിക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. പ്രശ്നപരിഹാരത്തിനായി സിജെപി നേതാക്കളുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്താൻ ഒരുങ്ങുകയാണ്. അതേസമയം, ഇന്നലെയുണ്ടായ സംഘർഷത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും സംഭവത്തിൽ ഡൽഹി പൊലീസ് 10 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.