PRAVASI

കൊതുകുകളെ വിട, ഗൂഗിളേ സ്വാഗതം !

Blog Image

കടിക്കാത്ത കൊതുകുകൾ, സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി കാണുന്ന ചില കമന്റേറ്റർമാരെപ്പോലെ  ശബ്ദമുണ്ടാകും, ഉപദ്രവം കുറവായിരിക്കും!

ഇവയെ തിരിച്ചറിയാനും വേർതിരിക്കാനും കൃത്രിമബുദ്ധിയും റോബോട്ടിക്സും ഉപയോഗിക്കുന്നു. ഇത്രയും നാളും കൃത്രിമബുദ്ധി മനുഷ്യരുടെ ജോലികൾ എടുത്തുകളയും എന്നായിരുന്നു പേടി. ഇപ്പോൾ കാണുമ്പോൾ കൊതുകുകളുടെ കുടുംബാസൂത്രണ വകുപ്പും AI ഏറ്റെടുത്തിരിക്കുകയാണ്.

പരീക്ഷണം വെറും സിദ്ധാന്തമല്ല. കാലിഫോർണിയയിലെ ഫ്രെസ്‌നോയിൽ നടത്തിയ പരീക്ഷണങ്ങളിൽ പെൺകൊതുകുകളുടെ എണ്ണം 95 ശതമാനത്തിലേറെ കുറയ്ക്കാൻ കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. 

ഡീബഗ് പ്രോജക്റ്റ് എങ്ങനെ പ്രവർത്തിക്കുന്നവെന്നതിന്റെ 
ജൈവ തന്ത്രം: ഈ പദ്ധതി ലബോറട്ടറികളിൽ ആൺ കൊതുകുകളെ വളർത്തുകയും അവയെ സ്വാഭാവികമായി ഉണ്ടാകുന്ന, നിരുപദ്രവകരമായ ബാക്ടീരിയയായ “വോൾബാച്ചിയ”
ഉപയോഗിച്ച് ബാധിക്കുകയും ചെയ്യുന്നു. 
ലാബിൽ വളർത്തിയ, വോൾബാച്ചിയ ബാധിച്ച ഈ ആൺകൊതുകുകൾ കാട്ടുപെൺകൊതുകുകളുമായി ഇണചേരുമ്പോൾ, തത്ഫലമായുണ്ടാകുന്ന മുട്ടകൾ വന്ധ്യമാകുകയും വിരിയാൻ പരാജയപ്പെടുകയും ചെയ്യുന്നു.
ആൺ കൊതുകുകൾ മനുഷ്യരെ കടിക്കാത്തതിനാൽ (പെൺ കൊതുകുകൾ മാത്രമാണ് മുട്ട വളർച്ചയ്ക്കായി രക്തം കുടിക്കുന്നത്), ദശലക്ഷക്കണക്കിന് ആൺ കൊതുകുകൾ പുറത്തുവരുന്നത് പ്രദേശവാസികൾക്ക് കടിക്കലോ അസ്വസ്ഥതയോ വർദ്ധിപ്പിക്കുന്നില്ല. 
വ്യാവസായിക സ്കെയിൽ സോർട്ടിംഗ് പ്രകാരം  ഗൂഗിളിന്റെ സാങ്കേതിക വൈദഗ്ദ്ധ്യം ഇവിടെ പ്രസക്തമാണ്. ഉയർന്ന കൃത്യതയോടെ പുരുഷന്മാർക്ക് മാത്രമുള്ള ബാച്ചുകൾ ലിംഗഭേദം അനുസരിച്ച് തരംതിരിക്കാനും വൻതോതിൽ ഉൽപ്പാദിപ്പിക്കാനുംകസ്റ്റം AI, റോബോട്ടിക് സംവിധാനങ്ങൾ തീർച്ചയായും ഉപയോഗിക്കുന്നു
യഥാർത്ഥ ലോക പരീക്ഷണങ്ങളും സ്വാധീനവും, കാലിഫോർണിയയിലെ ഫ്രെസ്‌നോയിൽ ഫീൽഡ് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി, വോൾബാച്ചിയ ബാധിച്ച ഈ ആൺ കൊതുകുകളെ തുറന്നുവിട്ടതിലൂടെ പീക്ക് സീസണുകളിൽ പരീക്ഷണ കേന്ദ്രങ്ങളിൽ95.5% പെൺ കൊതുകുകളെ അടിച്ചമർത്താൻ കഴിഞ്ഞു. ഇതിനായി 3.2 കോടി കൊതുകകളെ തുറന്നുവിടാന്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ അനുമതി തേടിയിരിക്കുകയാണ്.

സിംഗപ്പൂരിലും സമാനമായ പദ്ധതികൾ ഡെങ്കിപ്പനിയുടെ വ്യാപനം ഗണ്യമായി കുറച്ചതായി പറയുന്നു.

ഇതെല്ലാം കേൾക്കുമ്പോൾ നമ്മുടെ നാട്ടിലെ കൊതുകുകൾക്ക് ഒരു ചെറിയ ആശങ്ക ഉണ്ടാകാതിരിക്കില്ല. (അതിനാണ് ഇത് മലയാളത്തിൽതന്നെ എഴുതുന്നതെന്ന് സാരം).

കാരണം ഇതുവരെ

കൃത്രിമബുദ്ധി

അവർക്കെതിരായ പോരാട്ടം കൊതുകുതിരി, സ്പ്രേ, പുക, ബാറ്റ്, കൈയടി എന്നിവയിലൊതുങ്ങിയിരുന്നു. ഇനി എതിരാളിയായി വരുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ജൈവശാസ്ത്രവും ചേർന്ന ഗൂഗിളാണ്.

അങ്ങനെ മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി, കൊതുകുകളെ തോൽപ്പിക്കാൻ മനുഷ്യർ തീരുമാനിച്ചത് കൂടുതൽ കൊതുകുകളെ ഉപയോഗിക്കാനാണ്.

“കൊതുകുകളെ നശിപ്പിക്കാൻ മനുഷ്യൻ നടത്തിയ ഏറ്റവും വിജയകരമായ പരീക്ഷണം;  അവരെ പ്രണയിക്കാൻ നിർബാധം തുറന്നു വിട്ടത്!”  ഒരുപക്ഷേ അടുത്ത തലമുറയുടെ ശാസ്ത്രപുസ്തകത്തിൽ ഇങ്ങനെ എഴുതിയേക്കാം!

ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.