PRAVASI

മതപരമായ ഭീകരവാദത്തെ അതിന്റെ വേരുകൾ കണ്ടെത്തി തടയുക; ലാഹോർ മിൻഹാജ് സർവകലാശാലയിൽ ഫാ. ഡോ. ജോസഫ് വർഗീസ്

Blog Image

ലാഹോർ: “ഭീകരവാദത്തിന്  പ്രത്യേകമായൊരു സ്വഭാവമോ, റിക്രൂട്ട്മെന്റ് രീതിയോ,  പ്രേരണാ ഘടകങ്ങളോ  പിന്തുണയോ ഉണ്ടെന്ന് പറയാനാവില്ലന്ന് ഫാ. ഡോ. ജോസഫ് വർഗീസ് അഭിപ്രായപ്പെട്ടു . ഒരു പ്രദേശം, മതം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട്  അതിനെ കാണാനാകില്ല. ഭീകരതയ്ക്ക് പിന്നിലെ ഘടകങ്ങൾ പ്രാദേശിക സാഹചര്യങ്ങളും സാമൂഹിക ഘടകങ്ങളും അനുസരിച്ച്  വ്യത്യസ്തമാണ്. പാകിസ്താനിലെ ലാഹോറിൽ  മിൻഹാജ് സർവകലാശാലയിൽ  ഒക്ടോബർ 25, 26 തീയതികളിൽ നടന്ന എട്ടാമത് ലോക മത സമ്മേളനത്തിൽ “Spirituality as a Resource to Counter Religious Extremism” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിൻഹാജ് സർവകലാശാലയും പാക്കിസ്താൻ സർക്കാരും ചേർന്ന്   സ്പോൺസർ ചെയ്ത കോൺഫറൻസിൽ, ലോകമെങ്ങുമുള്ള മതാന്തര പ്രവർത്തനങ്ങൾക്ക്  ഫാ.  ഡോ. ജോസഫ് വർഗീസ് നൽകിയ മികച്ച സംഭാവനകളും അദ്ദേഹത്തിന്റെ യുഎസ്എയിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ച് പ്രവർത്തനങ്ങളും പരിഗണിച്ചാണ് മുഖ്യ പ്രഭാഷകനായി അദ്ദേഹം ക്ഷണിക്കപ്പെട്ടത് .

മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ സമൂഹത്തെ ആഴത്തിൽ ബാധിക്കുന്നതാണെന്ന് ഫാ. ഡോ. ജോസഫ്  വർഗീസ് ചൂണ്ടിക്കാട്ടി. ഇതിനെ ചെറുക്കാൻ വിദ്യാഭ്യാസം, സാമൂഹ്യ ഉൾപ്പെടുത്തൽ, മതനേതാക്കളുമായുള്ള സജീവ ഇടപെടൽ, മതസ്വാതന്ത്ര്യങ്ങളുടെ സംരക്ഷണം എന്നിവ അടങ്ങിയ ബഹുമുഖമായ സമീപനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

  മതാധിഷ്ഠിത ഭീകരവാദം ഒരു സങ്കീർണ്ണമായ സാമൂഹ്യ പ്രതിഭാസമാണ്, അതിന്റെ കാരണങ്ങൾ അനവധി ആണെന്നും അതിന്റെ ഫലങ്ങൾ സമൂഹത്തെ ആഴത്തിൽ ബാധിക്കുന്നതാണെന്നും ഫാ. ഡോ. ജോസഫ് വർഗീസ് ചൂണ്ടിക്കാട്ടി.  മതാധിഷ്ഠിത ഭീകരവാദത്തിന്റെ സ്വഭാവവും അതിന്റെ സാധ്യതാ പ്രേരകങ്ങളും വളരെ വൈവിധ്യമാർന്നതായിരിക്കുന്നു.  ഭീകരവാദത്തെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ പ്രദേശാന്തരമായി വ്യാപകമായ വ്യത്യാസങ്ങൾ കാണിക്കുന്നു. ഫാ. ഡോ. ജോസഫ് വർഗീസ് പറഞ്ഞു.

 മതപരമായ മനോഭാവങ്ങൾ, പ്രത്യേകിച്ചും അസഹിഷ്ണുതയും ഒറ്റപ്പെടുത്തലും, വ്യക്തികളെയും ഗ്രൂപ്പുകളെയും തീവ്രവാദത്തിന് അടിമപ്പെടാനുള്ള സാധ്യതകളെ കാര്യമായി സ്വാധീനിക്കുന്നു. മതം പൊതുവെ നന്മയുടെ ശക്തിയാണെങ്കിലും, അതിന്റെ തെറ്റായ വ്യാഖ്യാനങ്ങളും പ്രയോഗങ്ങളും തീവ്രവാദപരമായ ആശയങ്ങൾ വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം.

ഭീകരവാദത്തെ പ്രതിരോധിക്കാൻ മനശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങളെ മനസ്സിലാക്കുന്നത് അനിവാര്യമാണ്. അതിലൂടെ ആത്മീയ ബോധം വളർത്തുക, മതാന്തര സംവാദം പ്രോത്സാഹിപ്പിക്കുക, കരുണാധിഷ്ഠിതമായ വിദ്യാഭ്യാസം വികസിപ്പിക്കുക എന്നിവയിലൂടെ  മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ ചെറുക്കാനും, മതത്തെ സമാധാനത്തിന്റെയും സഹവർത്തിത്ത്വത്തിന്റെയും ശക്തിയായി തിരിച്ചുപിടിക്കാനും സമൂഹത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതപരമായ മനോഭാവങ്ങൾ, പ്രത്യേകിച്ചും അസഹിഷ്ണുതയും ഒറ്റപ്പെടുത്തലും വ്യക്തികളെയും ഗ്രൂപ്പുകളെയും തീവ്രവാദത്തിന് അടിമപ്പെടാനുള്ള സാധ്യതകളിൽ  കാര്യമായി സ്വാധീനിക്കുന്നു.
മതപരമായ സഹിഷ്ണുതയും  ബഹുസ്വരതയും പരസ്പര ബഹുമാനവും വളർത്തുന്നത് തീവ്രവാദത്തിനെതിരായ  ശക്തമായ ഒരു പ്രതിരോധമായി പ്രവർത്തിക്കുന്നു. ഫാ. ഡോ . ജോസഫ് വർഗീസ് കൂട്ടിച്ചേർത്തു .

പത്തനംതിട്ട സ്വദേശിയായ ഫാ. ഡോ. ജോസഫ് വർഗീസ് ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ പ്രഫസറായും ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ (IRFT-New York), എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (RFP-USA) അംഗമായും നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് യുഎസ്എയുടെ ഇന്റർ റിലീജിയസ് ഡയലോഗു (NCC-USA) കളുടെ കോ– കൺവീനറായും പ്രവർത്തിക്കുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.