PRAVASI

ഡാലസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം അവിസ്മരണീയം

Blog Image

ഡാലസ്: വൈവിദ്ധ്യമാര്‍ന്ന ക്ഷേത്രകലാ പാരമ്പര്യ ആചാരങ്ങളോടെ ഡാലസ് മലയാളി അസോസിയേഷന്‍ കൊണ്‍ാടിയ ഓണാഘോഷം അവിസ്മരണീയമായി. 
നുറുകണക്കിനു മലയാളികള്‍ സജീവമായി പങ്കെടുത്ത അഘോഷനിറവില്‍ കരോള്‍ട്ടന്‍ സിറ്റി മേയര്‍ സ്റ്റീവ് ബാബിക് നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു. 
അസോസിയേഷന്‍ പ്രസിഡന്‍റ് ജൂഡി ജോസ് സ്വാഗതമാശംസിച്ചു. 
വിദേശരാജ്യങ്ങളിലെ ആകര്‍ഷകങ്ങളും ഹൃദ്യവുമായ വിഭിന്ന സാസ്ക്കാരങ്ങളെ അമേരിക്കന്‍ ജനത എന്നും തല്പര്യപൂര്‍വ്വം സ്വീകരിക്കുമെന്ന് മേയര്‍ സ്റ്റീവ് അഭിപ്രായപ്പെട്ടു. സുനി ലിന്‍ഡ ഫിലിപ്പ് മേയറെ സദസിനു പരിചയപ്പെടുത്തി. 

നോര്‍ത്ത് ടെക്സസിലെ  മലയാളി കുടൂംബങ്ങള്‍ക്കൊപ്പം കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു അഗതിമന്ദിരങ്ങളിലെ ആയിരത്തിലഞ്ഞുറിലധികം വരുന്ന അഗതികളോടൊപ്പം ഡാലസ് മലയാളി അസോസിയേഷന്‍ ഓണം ആഘോഷിക്കുമ്പോള്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്‍െന്ന് ജൂഡി ജോസ് പറഞ്ഞു.  

ടെക്സസിലെ പ്രൂമൂഖ സാംസ്ക്കാരിക പ്രവര്‍ത്തകയും ഇന്‍ഡോ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ സ്ഥാപകനേതാവും ജീവകാരുണ്യപ്രവര്‍ത്തകയുമായ ശ്രീമതി എലിക്കുട്ടി ഫ്രാന്‍സിസിനെ മേയര്‍ പൊന്നാടയണിച്ച് ഫലകം നല്‍കിയാദരിച്ചു. 

ഫോമ മുന്‍ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, അസോസിയേഷന്‍ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ബിനോയി സെബസ്റ്റ്യന്‍, ഫോമ സതേണ്‍ റീജണ്‍ വൈസ് പ്രസിഡന്‍റ് ബിജു തോമസ്, മുന്‍ പ്രസിഡന്‍റ് സാം മത്തായി, സാംസ്ക്കാരിക പ്രവര്‍ത്തകനായ ജോജോ കോട്ടാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

കലാപരിപാടികളുടെ ഭാഗമായി നിയ ചേരിപാറക്കല്‍ അവതരിച്ച മോഹിനിമയാട്ടം ഹൃദ്യമായി. പ്രശസ്ത നര്‍ത്തിയും അവതാരികയുമായ ജ്യോതിയും സംഘാംഗങ്ങളും അവതരിപ്പിച്ച തിരുവാതിരയും ഫോക് ഡാന്‍സും അകര്‍ഷകമായി. ഡാലസ് വാദ്യകലാകേന്ദ്രം ഒരുക്കിയ വാദ്യമേളം, ബിജുവും ടിന്‍റു ഡോറും സംഘാംഗങ്ങളും അവതരിപ്പിച്ച സംഗീതമേള, യുവാക്കള്‍ നിറഞ്ഞാടിയ മാര്‍ഗംകളി തുടങ്ങിയ കലാപരിപാടികളും ശ്രദ്ധനേടി. 

ചടങ്ങില്‍ ഐറിന്‍ കല്ലൂര്‍ അവതാരകയായിരുന്നു. വിനോദ് കോണ്‍ണ്‍ൂര്‍ നന്ദി പ്രകാശിപ്പിച്ചു.  

ഡക്സ്റ്റര്‍ ഫേരേര, രഷ്മ രഞ്ജിത്ത്, സൈജു വര്‍ഗീസ്, ഷാജി അലപ്പാട്ട്,  മനോജ് മഠത്തില്‍, ശ്രീനാഥ് ഗോപാലകൃഷ്ണന്‍, അബീഷ്, സുനു ആന്‍റണി, മധു, ജോഷി, ബിനോ കല്ലങ്കല്‍, സിന്‍ജോ തോമസ് പ്രവീണ്‍, ജോഫിന്‍, തുടങ്ങിയവര്‍ അമ്പതംഗ ആഘോഷ സംഘാടകസമിതിക്കു നേതൃത്വമേകി.  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.