മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) വിമാനാപകടത്തിൽ അന്തരിച്ചു. രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരും അപകടത്തിൽ മരിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഏകദേശം 8:45-ഓടെയാണ് അപകടം നടന്നത്.

ബാരാമതിയിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് അജിത് പവാർ മുംബൈയിൽ നിന്ന് പുറപ്പെട്ടത്. തലേദിവസം മുംബൈയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു.
പൂനെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നു വീണത്. മുംബൈയിൽ നിന്ന് പുറപ്പെട്ട ലിയർജെറ്റ് 45 (Learjet 45) വിഭാഗത്തിൽപ്പെട്ട സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് തെന്നിമാറി വയലിലേക്ക് ഇടിച്ചിറങ്ങിയ വിമാനം നിമിഷങ്ങൾക്കകം തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു.
അപകടം നടന്ന ഉടനെ നാട്ടുകാരും വിമാനത്താവള അധികൃതരും രക്ഷാപ്രവർത്തനം ആരംഭിച്ചു. പവാറിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പൈലറ്റുമാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ മരിച്ചതായി പൂനെ എസ്.പി സ്ഥിരീകരിച്ചു.
ബാരാമതിയിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് അജിത് പവാർ മുംബൈയിൽ നിന്ന് പുറപ്പെട്ടത്. തലേദിവസം മുംബൈയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു. സാങ്കേതിക തകരാറാണോ അതോ ലാൻഡിംഗിലെ പിഴവാണോ അപകടകാരണമെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. അജിത് പവാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് നേതാക്കൾ അനുസ്മരിച്ചു.

