PRAVASI

(കവിത) ഓണപ്പുലരി

Blog Image

പൂവിളികൾ കേട്ടുണരും പൊൻപുലരിയിൽ,
മുറ്റത്തു വിരിയുന്നു തുമ്പയും തെച്ചിയും.
കർക്കടകത്തിന്റെ കാർമേഘം മാഞ്ഞുപോയി,
ചിങ്ങവെയിൽ നാളിൽ ചിരിക്കുന്ന പൂക്കളം.
നാടൊട്ടുക്കും എങ്ങും സന്തോഷ തരംഗങ്ങൾ,
പൂവടയും പായസവും ഒരുക്കുന്ന അടുക്കളകൾ.
കോടിവസ്ത്രമണിഞ്ഞു ചിരിക്കും കുരുന്നുകൾ,
തുമ്പപ്പൂ ചിരിയോടെ സ്വീകരിക്കും മാവേലിയെ.
മനുഷ്യരെല്ലാരും ഒന്നായി വാണൊരു,
പഴയൊരു നല്ലോണക്കാലത്തിന്റെ ഓർമ്മയിൽ,
സ്നേഹവും സമത്വവും നിറഞ്ഞ മനസ്സോടെ,
വരവേൽക്കാം വീണ്ടുമൊരു തിരുവോണ നാളിനെ!
തിരുവോണ നാളിന്റെ മേളം കഴിഞ്ഞാലും,
മാറാതെ നിൽക്കുന്നു മനസ്സിൽ ആനന്ദം.
പൂക്കളം മാഞ്ഞാലും ഓർമ്മ തൻ മുറ്റത്ത്,
വാടാതെ നിൽക്കുന്നു തുമ്പപ്പൂ പുഞ്ചിരി.
നാടൊട്ടുക്കുമെങ്ങും ആഘോഷ രാവുകൾ,
പ്രവാസ ലോകത്തെ കൂട്ടായ്മ വേദിയിൽ,
വീണ്ടുമുണരുന്നു മാവേലി മന്നനും.
കഴിഞ്ഞുപോയൊരു നല്ലോണ നാളിന്റെ,
മധുരം നുകർന്നു നാം മുന്നോട്ടു പോകവേ,
സൗഹൃദ സന്തോഷ ഓർമ്മകൾ കാത്തുവെച്ച്,
കാത്തിരിക്കാം അടുത്തൊരു ഓണപ്പുലരിക്കായ്!

എ.സി.ജോർജ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.