കോട്ടയം: ഫൊക്കാനയുടെ 2025 ലെ കേരളാ പ്രവേശം വിവിധ രംഗങ്ങളിലെ പ്രതിഭകളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമായിരിക്കുമെന്ന ഫൊക്കാന പ്രസിഡൻ്റ് ഡോ. സജിമോൻ ആൻ്റണി , ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, കേരളാ കൺവൻഷൻ ചെയർമാൻ ജോയി ഇട്ടൻ എന്നിവർ അറിയിച്ചു.
കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ , പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മന്ത്രിമാരായ വി. എൻ വാസവൻ , കെ . രാജൻ , കെ.ബി ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, ആർ . ബിന്ദു, മുൻ ഗോവ ഗവർണർ ശ്രീധരൻ പിള്ള , എം.പിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ് , കെ.സി വേണുഗോപാൽ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം എൽ എ , എം എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , റോജി ജോൺ , ചാണ്ടി ഉമ്മൻ , ചലച്ചിത്ര പ്രതിഭ അടൂർ ഗോപാലകൃഷ്ണൻ , സാഹിത്യകാരൻ കെ.വി മോഹൻ കുമാർ ,ഫാ. ഡേവിസ് ചിറമേൽ , മാധ്യമ പ്രവർത്തകരായ ആർ. ശ്രീകണ്ഠൻ നായർ , ജോസ് കള്ളി വയലിൽ , ജോസ് പനച്ചിപ്പുറം , പ്രമേഷ് കുമാർ , സന്തോഷ് ജോർജ് , അനിൽ അടൂർ , വി. ജെ ജെയിംസ് , ശ്രീകുമാർ ,ശരത് ചന്ദ്രൻ , പത്തനം തിട്ട ജില്ല യു ഡി എഫ് ചെയർമാൻ അഡ്വ വർഗീസ് മാമ്മൻ , ജോസഫ് എം പുതുശ്ശേരി , ദിനേശ് പണിക്കർ , ബൈജു കൊട്ടാരക്കര തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ ഫൊക്കാന കൺവൻഷൻ്റെ ഭാഗമാകും.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ ആഗസ്റ്റ് ഒന്നിന്ന് വൈകിട്ട് 5:30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധ സെക്ഷനുകളിലായി മൂന്ന് ദിവസം നിരവധി പരിപാടികളാണ് അരങ്ങേറുക . സാഹിത്യ സെമിനാർ, സാഹിത്യ അവാർഡ്, ഭാഷയ്ക്കൊരു ഡോളർ, ബിസിനസ് സെമിനാർ , വനിതാ സമ്മേളനം , നേഴ്സിംഗ് സ്കോളർഷിപ്പ് പുരസ്കാരം, ചലച്ചിത്ര താരങ്ങളുടെയും ഗായകരുടേയും പരിപാടികൾ , ഇന്ത്യയിലെ മികച്ച കാർട്ടൂണിസ്റ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലൈവ് കാരിക്കേച്ചർ തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ പരിപാടികളാണ് കൺവൻഷനിൽ എത്തുന്നവരെ കാത്തിരിക്കുന്നതെന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ. സജിമോൻ ആൻ്റണി , ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷറർ ജോയി ചാക്കപ്പൻ , കേരളാ കൺവൻഷൻ ചെയർമാൻ ജോയി ഇട്ടൻ , ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ്, വിമൻസ് ഫോറം ചെയർ പേഴ്സൺ രേവതി പിള്ള, ഇൻ്റർ നാഷണൽ കൺവൻഷൻ കോ ഓർഡിനേറ്റർ പോൾ കറുകപ്പള്ളിൽ , കേരളാ കൺവൻഷൻ കോ ഓർഡി നേറ്റർ സുനിൽ പാറയ്ക്കൽ , ഡോ. മാത്യു ലൂക്കോസ് മന്നിയോട്ട് , ഫൊക്കാന ട്രസ്റ്റി ബോർഡ് അംഗങ്ങൾ , ഫൊക്കാനാ എക്സിക്യുട്ടീവ് അംഗങ്ങൾ, ആർ വി. പി മാർ എന്നിവർ അറിയിച്ചു .


