PRAVASI

കാല്‍വറി പെന്തെക്കോസ്തല്‍ ചര്‍ച്ച് ഡാളസ് 20-ാമത് വാര്‍ഷിക സമ്മേളനം നടന്നു

Blog Image

ഡാളസ്: ഐ.പി.സി. കാല്‍വറി പെന്തെക്കോസ്തല്‍ ചര്‍ച്ച് വിജയകരമായ 20 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് കണ്‍വന്‍ഷനും സെമിനാറും സ്തോത്ര ശുശ്രൂഷയും ആഗസ്റ്റ് 8,9,10 തീയതികളില്‍ നടന്നു. 
2005 ജൂലൈ 31 ന് ആരംഭം കുറിച്ച സഭാപ്രവര്‍ത്തനം ആദ്യവര്‍ഷങ്ങളില്‍ സെവന്‍ന്ത് ഡേ അഡ്വന്‍റിസ്റ്റ് ചര്‍ച്ച് വക വാടകക്കെട്ടിടത്തിലാണ് ആരാധനയും മീറ്റിംഗുകളും നടത്തിയിരുന്നത്. ആദ്യവര്‍ഷങ്ങളില്‍ തന്നെ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ച സഭ 2010 ല്‍ ഡാളസിലെ പ്രസിദ്ധമായ റിച്ചാര്‍ഡ്സണ്‍ സിറ്റിയില്‍ ഏതാണ്ട് മൂന്നര ഏക്കര്‍ സ്ഥലം വാങ്ങി മനോഹരമായ സഭാഹാളും വിശാലമായ ഫെലോഷിപ്പ്, സണ്‍ഡേസ്കൂള്‍ ക്ലാസ്സുകള്‍ക്കുമായി ഒരു കെട്ടിട സമുച്ചയം പണിയുകയും അവിടേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റുകയും ചെയ്തു.
സഭ ഡാളസിലെ പ്രമുഖ സ്ഥലമായ റിച്ചാഡ്സണ്‍ സിറ്റിയിലായതുകൊണ്ട് ജോലിക്കും ഉപരിപഠനത്തിനുമായി വരുന്ന പുതിയ കുടുംബങ്ങള്‍ ആരാധനകളില്‍ സംബന്ധിക്കുകയും അംഗങ്ങളായി ചേരുകയും ചെയ്യുന്നു. 2020 ല്‍ സണ്‍ഡേസ്കൂളിനായി രണ്ടുനില കെട്ടിടം പണിതു. 1 മുതല്‍ 12 ക്ലാസുവരെ സണ്‍ഡേസ്കൂളും ചില്‍ഡ്രന്‍സ് ചര്‍ച്ച്, യൂത്ത് മീറ്റിംഗുകള്‍ തുടങ്ങി യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള പ്രോഗ്രാമുകള്‍ നടത്തിവരുന്നു. പ്രഥമ പാസ്റ്റര്‍ വീയപുരം ജോര്‍ജ്ജുകുട്ടിക്കുശേഷം പാസ്റ്റര്‍മാരായ കെ.ണ്ടജെ. കുര്യാക്കോസ്, റോയി ആന്‍റണി, ഡോ. ജോണ്‍ കെ. മാത്യു തുടങ്ങിയവര്‍ ശുശ്രൂഷകന്മാരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ സീനിയര്‍ പാസ്റ്റര്‍ തോമസ് യോഹന്നാന്‍, അസോ. പാസ്റ്റര്‍ ജെയ് ജോണ്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. ബ്രദര്‍ ബോബി തോമസ് സെക്രട്ടറിയായും ബ്രദര്‍ സിറില്‍ ബഞ്ചമിന്‍ ട്രഷറാറായും പ്രവര്‍ത്തിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായുള്ള സമാപന സമ്മേളനത്തില്‍ 8 വെള്ളി വൈകുന്നേരം പാസ്റ്റര്‍ ലിബിന്‍ ഏബ്രഹാം ഛില ഏലിലൃമശേീി അംമ്യ എന്ന വിഷയത്തെക്കുറിച്ചും, 9 ന് രാവിലെ നടന്ന ഫാമിലി സെമിനാറില്‍ പാസ്റ്റര്‍ എറിക് വുടര്‍ കമ്മ്യൂണിക്കേഷന്‍ എന്ന വിഷയത്തെക്കുറിച്ചും വൈകുന്നേരം പാസ്റ്റര്‍ സന്തോഷ് തര്യന്‍ ദൈവവചന പ്രഭാഷണവും നടത്തി. 
10ന് ഞായറാഴ്ച ആരാധനയും സ്തോത്ര ശുശ്രൂഷയും നടന്നു. വാര്‍ഷികപരിപാടികള്‍ സഭ ചുമതലപ്പെടുത്തിയ റെജി & ക്രിസ്റ്റി ജോണ്‍ ദമ്പതികള്‍ നേതൃത്വം നല്‍കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.