PRAVASI

പട്ടി ചന്തയ്ക്ക് പോയതുപോലെ;.കുഴൽ നാടൻ കോടതിൽ പോയപോലെ

Blog Image

തെളിവില്ലാത്ത കാര്യവുമായി എന്തിനാണ് വന്നതെന്നു  കുഴൽ നാടനോട് കോടതി വെളിവില്ലായെന്നുള്ളതാണ് അതിനു കാരണമെന്നു നാട്ടുകാർ 


തെളിവില്ലാത്ത കാര്യവുമായി എന്തിനാണ് വന്നതെന്നു  കുഴൽ നാടനോട് കോടതി വെളിവില്ലായെന്നുള്ളതാണ് അതിനു കാരണമെന്നു നാട്ടുകാർ ....

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അഴിമതി ആരോപിക്കുന്നത്‌ എന്ത്‌ തെളിവിന്റെ അടിസ്ഥാനത്തിലെന്ന്‌ മാത്യു കുഴൽനാടനോട്‌ വീണ്ടും വിജിലൻസ്‌ കോടതി. ഭൂപരിധിയിൽ ഇളവുനൽകണമെന്ന സിഎംആർഎല്ലിന്റെ അപേക്ഷ ഹൈക്കോടതി നിർദേശപ്രകാരം പരിശോധിച്ചിട്ടും തള്ളിയ സർക്കാർ നടപടി സിഎംആർഎല്ലിനെ സഹായിക്കാൻ വേണ്ടിയെന്ന്‌ വേണ്ടിയെന്ന്‌ പറയുന്നതിന്റെ യുക്തി എന്താണെന്നും കോടതി ചോദിച്ചു.......കൈരേഖ കാണിച്ച വ്യജ ആരോപണം ഉന്നയിച്ച കുഴലാനാടന്റെ ഓഫീസ് പൂട്ടി മാപ്രാകൾക്കും കിട്ടി കോടതിയിൽ നിന്ന് ….
*മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ മാത്യു കുഴൽനാടന് ലഭിച്ചത് കനത്ത തിരിച്ചടി*
*മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിധി പകർപ്പ് ഇങ്ങനെ
 *ഊഹാപോഹങ്ങളുടെയോ മുൻവിധികളുടെയോ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കഴിയില്ല*
 *CMRL ന് അനുകൂലമായ ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല*
 *സർക്കാർ എന്ന നിലയിൽ CMRL ന് നിയമ വിരുദ്ധമായി വിട്ടുവീഴ്ച ചെയ്തിട്ടില്ല*
 *അങ്ങനെയുള്ള ഒരു രേഖയും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയില്ല*
ഇതോടെ കെട്ടി പൊക്കിയ മാസപടി വിവാദം  അവസാനിക്കുന്നു ..മാസപ്പടി കേസ്‌ എന്നൊരു കേസുപോലും ഇല്ല . CMRL ൽ നിന്ന് രാഷ്ട്രീയക്കാരും മധ്യമങ്ങളുമൊക്കെ 135 കോടി രൂപ വാങ്ങിയ കേസാണു ഇപ്പോൾ കാൺഗ്രസ്‌ കാരും , മാപ്രകളും പറയുന്ന മാസപ്പടി കേസ്‌.. രസകരമായ കാര്യം ഉമ്മൻ ചാണ്ടി , രമേശ്‌ ചെന്നിത്തല , കുഞ്ഞാലികുട്ടി മുതൽ IAS കാർ , പോലീസ്‌ സുദ്യോഗസ്ഥർ , BJP നേതാക്കൾ , മാധ്യമങ്ങൾ ഉൾപ്പെടെ , ആകെ 135 കോടി രൂപ CMRL ൽ നിന്ന് പലരും സ്വീകരിചതായ്‌ ആദായ നികുതി വകുപ്പിന്റെ " ഇന്റ്രീം സെറ്റിൽമെന്റ്‌ ബോർഡിന്റെ ഒരു രഹസ്യ റിപ്പോർട്ടാണ്‌ .

അല്ലാതെ മാധ്യമങ്ങളും , കോൺഗ്രസ്കാരും പ്രചരിപ്പിക്കുന്ന പോലെ പിണറായി വിജയവും മകളും കൈക്കൂലി വാങ്ങിയ കേസ്‌ അല്ല . ഈ റിപ്പോർട്ടിൽ " PV " എന്നൊരു പേരുണ്ട്‌ . അത്‌ പിണറായി വിജയൻ ആണെന്ന് ഇവർ ആരോപിക്കുംബോൾ " PV എന്ന് മറ്റു പലരുടെയും ചുരുക്കെഴുത്താണ്‌ . എന്റ കാര്യം എനിക്ക്‌ പറയാം , ഞാൻ അവരുടെ കയ്യിൽ നിന്ന് പൈസ വാങ്ങിയട്ടില്ല " എന്ന് .ആർജവത്തോടെ പറഞ്ഞ ഒരേ ഒരാൾ പിണറായി വിജയൻ മാത്രമാണ്‌ .
ഗുരുതരമായ സാംബത്തിക തട്ടിപ്പുകൾ അന്വെഷിക്കുന്ന കേന്ദ്ര ഏജൻസി ആയ SFIO , വീണ വിജയന്റെ കംബനിക്ക്‌ എതിരെ അന്വെഷണം നടത്തുന്നു എന്നാണു മാധ്യമങ്ങൾ പ്രചരിപ്പിച്ചത്‌ . അതോടെ വീണ വിജയൻ അവരുടെ എക്സാ ലോജിക്ക്‌ എന്ന കംബനിയുടെ പ്രവർത്തന മേഖലയായ കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചു . രണ്ട്‌ കാര്യങ്ങളായിരുന്നു അവർ പറഞ്ഞത്‌ 1, എക്സാലോജിക്കും CMRL ഉം തമ്മിലുള്ള ഇടപാടിനെ കുറിച്ച്‌ ആദായ നികുതി വകുപ്പിന്റെ അന്വെഷണം രണ്ട്‌ വർഷമായ്‌ നടക്കുന്നുണ്ട്‌ . പിന്നെ എന്തിനാ മറ്റോരു അന്വെഷണം..  2, സഹാറ കേസ്‌ പോലെ ഗുരുതരമായ വലിയ കേസുകൾ അനേഷിക്കുന്ന SFIO വെറും 1.7 കോടി രൂപയുടെ കരാറിനെ സംബന്ധിച്‌ അന്വെഷിക്കേണ്ട കാര്യമെന്താണെന്ന്  കോടതിയിൽ SFIO ക്ക്‌ വേണ്ടി ഹാജരായ ഡെപ്യുട്ടി സോളിസിറ്റർ ജനറൽ H, ശാന്തിഭൂഷൻ പറഞ്ഞത്‌ " it was found that the Income Tax Department had cited illegal payments to the extent of INR 135 crore to various political functionaries of Kerala state " . അതായത്‌ CMRL കംബനി 135 കോടി രൂപ രാഷ്ട്രീയക്കാർക്കും മറ്റും കൊടുത്തതായ്‌ ആദായ നികുതി വകുപ്പ്‌ രേഖകളിലുണ്ട്‌ . അത്‌ അന്വേഷിക്കാനാണു SFIO വന്നിട്ടുള്ളത്‌ . അല്ലാതെ എക്സാലോജിക്കിനു CMRL കൊടുത്തിട്ടുള്ള പൈസയെ കുറിച്‌ മാത്രം അന്വെഷിക്കാനല്ല ഞങ്ങൾ വന്നത്‌ " എന്നാണു .


അതായത്‌ CMRL കൊടുത്തിട്ടുള്ള 135 കോടി രൂപ ആരൊക്കെ വാങ്ങി എന്ന് അന്വെഷിക്കുന്ന കേസിനെയാണു ഇവിടത്തെ മീഡിയകളും കാൺഗ്രസ്‌ കാരും " പിണറായിയും മകളും മാസപ്പടി വാങ്ങിയ കേസ്‌ " എന്ന് നിരന്തരമായി നുണ പ്രചരിപ്പിക്കുന്നത്‌ . ഇന്ന് വിജിലൻസ്‌ കോടതി കുഴൽനാടനോട് പറഞ്ഞത്‌ " CMRL ന്റെ രേഖകളിൽ രാഷ്ട്രീയ നേതാക്കളടക്കം നിരവധിപേരിൽ നിന്ന് കാശ്‌ വാങ്ങിയതായി പറയുന്നു . പക്ഷെ മുഖ്യമന്ത്രിക്ക്‌ എതിരെ മാത്രം അന്വെഷണം വേണമെന്ന് പറയുന്നത്‌ രാഷ്ട്രീയ പ്രേരിതമാണു" എന്നാണ്‌ . ചുരുക്കിപറഞ്ഞാൽ CMRL എന്ന കംബനി കേരളത്തിലെ മാധ്യമങ്ങൾക്കും പല MP മാർക്കും , MLA മാർക്കും , ഉദ്യോഗസ്ഥർക്കും , ഉമ്മൻ ചാണ്ടി , ചെന്നിത്തല അടക്കം കൊൺഗ്രസ്‌ നേതാക്കൾക്കും പൈസ കൊടുത്തതിനെയാണു , കോൺഗ്രസുകാർ ഇവിടത്തെ മാപ്രകളുടെ സഹായത്തോടെ വ്യാജ വാർത്ത ചമച്‌ പിണറായിയും മകളും മാസപ്പടി വാങ്ങിയ കേസ്‌ ആക്കി ഇപ്പോഴും ആഘോഷിക്കുന്നത്‌ !! മറ്റൊരു പ്രധാന കാര്യം ആദായനികുതി വകുപ്പ്‌ ഇന്റ്രീം സെറ്റിൽമെന്റ്‌ ബോർഡിന്റെ റിപ്പോർട്ട്‌ പുറത്ത്‌ വരാത്തത്‌ ദുരൂഹമാണു . പുറത്ത്‌ വന്നാൽ അതിൽ സംഘികളായിരിക്കും കൂടുതലും എന്ന് ഉറപ്പാണ്‌ . അതുകൊണ്ടാകും പുറത്ത്‌ വരാത്തത്..
തൃക്കുന്നപ്പുഴ തീരത്ത് സിഎംആർഎല്ലിന്‌ 2003 ൽ ഖനനാനുമതി നൽകിയ എ കെ ആന്റണി സർക്കാർ ഉത്തരവ്‌ 10 ദിവസത്തിനകം റദ്ദാക്കിയെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പച്ച നുണ. 2006ൽ അധികാരത്തിൽവന്ന വി എസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ 2007ൽ പുതിയ വ്യവസായ നയം കൊണ്ടുവരികയായിരുന്നു. സ്വകാര്യ  സംയുക്ത സംരംഭങ്ങൾക്ക് ധാതു മണൽ ഖനനത്തിന് അനുമതി നൽകില്ല എന്ന് പ്രഖ്യാപിച്ചതോടെയാണ്‌ ഇതിന്‌ അവസാനമായത്‌.......


സ്വന്തം കേസ് പോലും വിജയത്തിലെത്തിക്കാൻ സാധിക്കാത്ത ഈ വക്കീലിനാണത്രേ സ്വന്തമായി വലിയൊരു സുപ്രീം കോടതി വക്കീലാപ്പീസ് തന്നെ ഉള്ളതെന്ന് പറയുന്നത്   ഇയാളെയൊക്കെ കേസ് ഏൽപ്പിച്ചാൽ ഉള്ള സ്ഥിതിയോർക്കൂ..   കോതമംഗലം കോളേജിൽ പീഡിഗ്രിക്ക് പരീക്ഷയിൽ കോപ്പിയടിച്ചതിന് ഡീബാർ ലഭിച്ച ആളാണ് മാത്യു കുഴൽനാടൻ. വാർഷിക വരുമാനം 19 ലക്ഷം മാത്രം ഉള്ള ഒരാൾ രണ്ട് മാസം കൊണ്ട് ലോൺ ഒന്നും എടുക്കാതെ രണ്ട് കോടിയുടെ ഫ്ലാറ്റുകൾ വാങ്ങുവാൻ കഴിവുള്ള ചുരുക്കം ചിലരിൽ ഒരാളാണ് മാത്യു കുഴൽ നാടൻ. പ്രധാന വരുമാനം കോടതിയിൽ കേസ് വാദിക്കുന്നതിൽ നിന്നാണ് എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്ന മാത്യു കുഴൽ നാടൻ വാദിച്ച് ജയിച്ച ഒരു കേസ് ആർക്കേലും അറിയാമോ ? തോറ്റ കേസുകളുടെ ഒരു ലിസ്റ്റ് തരാം 1) കേരളവർമ്മ കോളേജിൽ റീപ്പോളിംങ്ങ് ആവശ്യപ്പെട്ട് കോടതിയിൽ പോയി , കോടതി ആവശ്യം തള്ളി. 2) പ്രളയത്തിൽ നിന്ന് കുട്ടനാട്ടിനെ രക്ഷിക്കാൻ സ്വാമിനാഥൻ കമ്മീഷൻ്റെ ഭാഗമായി നടത്തുന്ന കരിമണൽ ഖനനം നിർത്തിവെപ്പിക്കാൻ കോടതിയിൽ പോയി , തേഞ്ഞ് ഒട്ടി. 3) മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോയി , കോടതി തെളിവ് ചോദിച്ചപ്പോൾ കൈരേഖ കാണിച്ചു , കോടതി ഓടിച്ചു...... ഇത് ഒക്കെ മജിസ്ട്രേറ്റ് കോടതിയിൽ നടന്നത് ആണ് , അവിടെ പോലും ജയിക്കാത്ത ഇയാൾ എങ്ങനെയാണ് സുപ്രീം കോടതി വക്കീൽ ആയത് ? BJP അഭിഭാഷക സെല്ലിന്റെ നേതാവ് രഞ്ജിത് കാർത്തികേയനുമായി ചേർന്ന് കിഫ്ബിക്കെതിരെ രണ്ട് തവണ ഹൈക്കോടതിയിൽ ‌പോയി ,രണ്ട് തവണയും കുഴൽനാടനെ കോടതി ഓടിച്ചു വിട്ടതാണ് . ഇതിന് ഒക്കെ പുറമെ സർക്കാർ ഭൂമി കൈയ്യേറിയെന്ന പരാതിയിൽ അന്വേഷണവും നേരിടുന്നു. ഇയാൾക്ക് ആണ് മീഡിയ വലിയ സ്പേസ് കൊടുത്ത് വായിൽ തോന്നിയത് വിളിച്ച് പറയാൻ സമയം കൊടുക്കുന്നത് , പണ്ട് ഇതേ പോലെ ഒരാൾ ചാനലിൽ വന്ന് ഇതേ പോലെ ഓരോന്ന് പറയുമായിരുന്നു , രേഖ ചോദിച്ചാൽ കൈ രേഖ കാണിക്കും , അയാൾ ഇപ്പോൾ ആ പാർടിയുടെ പ്രസിഡൻറ് ആണ് , KPCC എന്തായാലും സുധാകരനെ മാറ്റാൻ ഉള്ള ശ്രമം തുടങ്ങിയ സ്ഥിതിക്ക് കുഴൽനാടനെ പരിഗണിക്കാവുന്നത് ആണ്..

ഇനി ചങ്കു വിരിച്ചു നിൽക്കുന്ന പിണറായി വിജയനെ കുറിച്ച് കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി കേരളത്തിന്റെ രാഷ്ട്രീയം കറങ്ങുന്നത് ഇയാൾക്ക് ചുറ്റുമാണ്. അയാളുടെ നിലപാടുകൾ, വാക്കുകൾ, പ്രതികരണങ്ങൾ, സംഘാടക ശേഷി, നാടിനെ നയിക്കാനുള്ള മികവ്, ആശയത്തിലെയും വാക്കുകളിലെയും കൃത്യത തുടങ്ങി ഒട്ടേറെ കാരണങ്ങൾ അയാളെ കേരളരാഷ്ട്രീയത്തിലെ കേന്ദ്രബിന്ദുവാക്കി നിലനിർത്തുന്നുണ്ട്. നിങ്ങൾക്കയാളോട് യോജിക്കാം വിയോജിക്കാം, പക്ഷെ അയാളെ അവഗണിക്കാനാകില്ല. കാരണം അയാൾക്ക് നിലപാടുണ്ട് , അതിലൊരു കണിശതയുണ്ട്.. കേരളത്തിലെ മാ.പ്ര.കളുടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലെ ഊർജ്ജത്തിന്റെ പകുതിയും അവർ പാഴാക്കിയത് ഈ മനുഷ്യനെ നിഗ്രഹിക്കാനാണ്. ആ മാ.പ്ര.കൾക്ക് കൈയയഞ്ഞുള്ള സഹായം നൽകിയത് ഇവിടുത്തെ വലതുപക്ഷരാഷ്ട്രീയമാണ് എന്നതിൽ തർക്കമില്ലെങ്കിലും ഇയാളുടെ നിഗ്രഹം മാ.പ്ര.സിണ്ടിക്കേറ്റിന്റെ പേഴ്‌സണൽ താല്പര്യം കൂടിയായിരുന്നു. അയാളെ തീർക്കാനായി കെട്ടിപ്പൊക്കപ്പെട്ട കഥകൾ, അയാളെ ഇല്ലാതാക്കാനായി ഉണ്ടാക്കിയ കമലാ ഇന്റർനാഷണൽ അടക്കമുള്ള സ്ഥാപനങ്ങൾ, തൃശ്ശൂരിൽ അയാൾക്കായി ഉണ്ടാക്കിയ റിമോട്ട് കണ്ട്രോൾ ഉള്ള കൊട്ടാരസമാനമായ വീട്, പിണറായി വിജയനെ നിഗ്രഹിക്കാനായി കോൺഗ്രസ് ഉണ്ടാക്കിയ ലാവ്‌ലിൻ കേസ്... എണ്ണിയാൽ തീരാത്ത കഥകളുടെയും പ്രബന്ധങ്ങളുടെയും കണക്കെടുത്താൽ അതൊരു ബുർജ് ഖലീഫയെക്കാളും ഉയരം വരും.  അദ്ദേഹം തലയിൽ തേക്കുന്ന എണ്ണയുടെയും ക്രീമിന്റെയും പേരിൽ വരെ പ്രബന്ധങ്ങൾ രചിച്ച ആളുകളുടെ കൂട്ടമാണ് കേരളത്തിലെ മാപ്രാകളും സന്തതസഹചാരികളും. "ഇയാൾ വണ്ടിയിടിച്ചുപോലും ചാകുന്നില്ലല്ലോ" എന്ന ശാപവാക്കുകൾ മാപ്രകൾക്ക് പറയേണ്ടിവന്നതിൽകാണാം അവരുടെ നിരാശയുടെ ആഴം. "ഇനി വിജയൻ പടിയിറങ്ങിയിട്ടേ തിരുവനന്തപുരത്തേക്കുള്ളൂ" എന്നുപറഞ്ഞ മാ.പ്ര.യെ നിരാശനാക്കി തുടർഭരണം വന്നതും ചരിത്രം .. കുറേക്കാലം ഭാര്യയുടെ ഇല്ലാക്കമ്പനിയുടെ പേരിൽ കഥകൾ മെനഞ്ഞു. ഇപ്പോൾ മകളിലൂടെ അടുത്ത കഥകൾ. നേരിട്ടാക്രമിച്ചിട്ടും അമ്പെയ്തിട്ടും ഒന്നും നടക്കുന്നില്ല എന്നുതോന്നുമ്പോൾ ആക്രമണം കുടംബത്തിലേക്കാണ്. ആ കൂട്ടത്തിലെ ഒന്നാമനാണ് ജീവിച്ചിരിക്കുന്ന കുഴൽനാടൻ. പലരും പറയുന്നത് കേട്ടു, ഇയാൾ വാദിച്ചു ജയിച്ച ഏതെങ്കിലും കേസുണ്ടോ എന്നൊക്കെ. വാദിച്ചുജയിക്കാനാണ് ഇയാൾ ഈ കേസ് ഏറ്റെടുത്തത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ഉത്സവപ്പറമ്പിൽ ശ്രദ്ധ കിട്ടാനായി ഉടുമുണ്ട് തലയിൽ കെട്ടി കോപ്രായം കാണിക്കുന്ന വിഡ്ഢികളെ നിങ്ങൾ കണ്ടിട്ടില്ലേ ? അത്തരമൊരു മെന്റാലിറ്റി ആണിയാൾക്ക്. ശ്രദ്ധപിടിച്ചുപറ്റാനും തന്റെ കള്ളത്തരങ്ങൾ ഒളിപ്പിക്കാനുമുള്ള ഒരടവ് മാത്രമാണ് കുഴൽനാടൻ നടത്തുന്നത്. കുഴലനടാനേ പോലുള്ള പുതു തലമുറ കോൺഗ്രസ് എല്ലാം തന്നെ  വ്യജന്മാരും ഞരമ്പ് രോഗികളും .പുതുതലമുറ കോൺഗ്രസ് നേതാക്കൾ പലരും "പൊളിറ്റിക്കലി പെർവെർട്ടഡ്" എന്ന് പറയാതെ തരമില്ല  പിന്നെ ഒരു നുണ ആയിരംതവണ പറഞ്ഞാൽ ചിലരെയെങ്കിലും വിശ്വസിപ്പിക്കാൻ പറ്റും എന്ന തോന്നലും .. നിങ്ങളൊക്കെയും രണ്ടുപതിറ്റാണ്ട് ആവതു ശ്രമിച്ചിട്ടും ഇടറാതെ, പതറാതെ, വീഴാതെ അയാളിങ്ങനെ മഹാമേരുവായി നിങ്ങൾക്കുമുന്നിൽ നിൽക്കുന്നുണ്ടെങ്കിൽ, അയാൾക്കിങ്ങനെ ചിരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ , അതിന് ഒരുകാരണമേയുള്ളൂ. എടുക്കുന്ന നിലപാടിലുള്ള അസാമാന്യ കാർക്കശ്യവും ചെയ്യുന്ന കാര്യങ്ങളിലുമുള്ള അനിതരസാധാരണമായ സത്യസന്ധതയും. കൈകൾ ശുദ്ധമാണ് എന്നതുതന്നെയാണ് അയാളുടെ കൈമുതൽ. ഉന്നാൽ മൂടിയത് തമ്പി ... അയാളെ സ്നേഹിച്ചതിനും പിന്തുണച്ചതിനും ഈ ലേഖകനെ പോലുള്ളവർക്ക് ഒരിക്കൽപോലും നിരാശരാകേണ്ടിവരികയോ, നൽകിയ സ്നേഹവും പിന്തുണയും തെറ്റായിപ്പോയി എന്നുതോന്നിപ്പിക്കാനോ അയാൾ ഇടനൽകിയിട്ടില്ല. അതാണ് പിണറായി വിജയനെന്ന നേതാവ്. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ഇവിടുത്തെ മാപ്രാകളും അവരുടെ വാക്കുകേട്ട് തുള്ളുന്ന കോൺഗ്രെസ്സടങ്ങുന്ന വലതുപക്ഷ സംഘവും ഇരുമ്പിൽ കടിച്ച് പല്ലുകളയുകയാണ് എന്ന് ചുരുക്കം.എത്ര സമയമാണ് ഓരോ പന്ന കേസില്ല വക്കീലന്മാർക്കുവേണ്ടി  വേണ്ടി ചാനലുകൾ ചിലവാക്കുന്നത്! അരി ആഹാരം കഴിക്കുന്നവർക്കറിയാം ഇത് ഇക്കൂട്ടരോടുള്ള ഉള്ള സ്നേഹമല്ലെന്ന്, മറിച്ച് ഇത് ഇടതു വിരോധമാണ്, ജനങ്ങൾക്ക് ഈ ഭരണത്തോടുള്ള വെറുപ്പാണ് ഇതിന് കാരണമെന്ന് ചാനലുകളും മാപ്രകളും വാതോരാതെ പറയുന്നു, എന്നാൽ ജനങ്ങൾ ഇവരല്ലെന്നുള്ളതിന്റെ ഉദാഹരമാണ് പിണറായിയുടെ രണ്ടാമൂഴം, ഇവരുടെ എല്ലാ കുതന്ത്രങ്ങളും പൊളിച്ചടുക്കിയല്ലെ ജനങ്ങൾ അവരെ വീണ്ടും വീണ്ടും  തിരെഞ്ഞെടുത്തത് അതിനിയും ആവർത്തിക്കും  ഉറപ്പ്.പട്ടി ചന്തക്കുപോയതുപോലെ ..എന്നതിന് പകരം കുഴലാനാടാൻ" കോടതിൽ പോയപോലെ"..എന്നാക്കി നവീകരിച്ചു  മലയാളി..

അടികുറിപ്പ് .

മടിയിൽ കനമില്ല
വഴിയിൽ പേടിയുമില്ല.....
 സ. പിണറായി വിജയന് .
അദ്ദേഹം പഠിച്ചത് കുഴൽ നാടൻ പഠിച്ച സ്‌കൂളിലല്ല.

 

ജോസ് കാടാപുറം

Related Posts